ശ്രീലക്ഷ്മി കെ എ
കഥ പീലി പാരന്റ്സ് മീറ്റിംഗ് കഴിഞ്ഞ് അമ്മയുടെ കൂടെ സ്കൂളിൽ നിന്നിറങ്ങിയതാണ് നന്ദന. ബസ്സിന്റെ വിന്റോ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകൾ കാണുമ്പോഴും അവളുടെ കണ്ണുകളിൽ ഉപ്പുവെള്ളം ഇരച്ചുകയറുന്നുണ്ടായിരുന്നു. തൊണ്ടക്കു താഴെ വല്ലാത്തൊരു വിങ്ങൽ. അമ്മ കാണാതിരിക്കാൻ അവൾ തല പരമാവധി തിരിച്ചുപിടിച്ചിരുന്നു. അവളുടെ പഠനമികവിനെക്കുറിച്ചും സർഗ്ഗവാസനകളെ കുറിച്ചും അമ്മയുടെ അടുത്ത് ടീച്ചർ വാതോരാതെ പ്രസംഗിക്കുമ്പോഴും അവളുടെ കണ്ണുകൾ മറ്റു കുട്ടികളുടെ കളിചിരികളിലുടക്കി നിൽക്കുകയായിരുന്നു. പലരുടെയും മാതാപിതാക്കളോടൊപ്പം അവരുടെ സഹോദരങ്ങളും വന്നിരുന്നു. എല്ലാവരും അവരവരുടെ കുഞ്ഞനിയന്മാരെയും അനിയത്തിമാരെയും ചേച്ചിമാരെയും ചേട്ടൻമാരെയും കൂട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ്. അവളിൽ കണ്ണന്റെ ഓർമ്മകൾ നുരഞ്ഞുപൊന്തി വന്നു. അവന്റെ കുഞ്ഞു കുറുമ്പുകളും കളിചിരികളും ചീച്ചിയെന്നു തന്നെ നീട്ടിവിളിച്ചിട്ട് പാൽപല്ല് കാണിച്ച് കൈകൊട്ടിയുള്ള ചിരിയും.... അവൾക്കോർമ്മയുണ്ട്... ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് നഴ്സ് അവനെയും കൊണ്ട് ലേബർ റൂമിൽ നിന്നിറങ്ങിവന്നത്. ആൺകുട്ടിയാണെന്ന് അച്ഛനോട് പറഞ്ഞത്. എന്നിട്ട് തന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട്