വിഷ്ണു നാരായണൻ നമ്പൂതിരി
വിഷ്ണു നാരായണൻ നമ്പൂതിരി വിടവാങ്ങി; മായില്ല കാവ്യ പൂജ 'നീ പിച്ചവെക്കെ നിലത്തു ചെന്താമര– പ്പൂ വിടര്‍ന്നെന്നു നിനച്ചിതെന്‍ ഭാവന നീയാറ്റുവക്കത്തു നിന്‍ കളിപ്പാവയെ നീരാട്ടിടുമ്പോള്‍ കുളിര്‍ത്തിതെന്‍ ഭാവന' വിശുദ്ധ ശൈശവത്തിനു മുന്നില്‍ നൃത്തം ചെയ്യുന്ന ഈ കാവ്യഭാവനയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതയെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. പുരാണ കഥാ സന്ദര്‍ഭങ്ങളും ആര്‍ഷ മൂല്യങ്ങളും സമ്പന്നമായ സംസ്കാരിക പൈതൃകവും കവിതയ്ക്കു വിഷയമാക്കിയപ്പോഴും ലോക ജീവിതവും സാധാരണ മനുഷ്യരുടെ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അദ്ദേഹത്തിന്റെ കവിതയെ തഴുകി കടന്നുപോയിട്ടുണ്ട്. ജീവനുളള കവിതകൾ ബാക്കിനിർത്തി കാലയവനികയ്‌ക്കുളളിൽ ഇന്ന് മറഞ്ഞത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ കാരണവർ തന്നെയാണ്. വേദ സംസ്കാരത്തിലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയെന്ന കവിയുടെ വേരുകൾ. പക്ഷേ അതിന്റെ ഇലത്തളിരുകളിൽ തിളങ്ങിക്കിടക്കുന്നത് ആധുനികതയുടെ തെളിവെയിലാണ്. ആ കവിത അഭിസംബോധന ചെയ്തത് മനുഷ്യനെയാണ്; നാടോ പേരോ ജാതിയോ തരംതിരിക്കാത്ത പച്ചമനുഷ്യനെ. അതുകൊണ്ടാണ് പേരെടുത്ത കവിയുടെയോ പ്രഗത്ഭനായ അധ്യാപകന്റെയോ ആലഭാരങ