പുസ്തകദിനം, സുമംഗല ഓർമ്മ
ലോക പുസ്തകദിനം/ സുമംഗല ഓർമ്മ ''വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചു വളർന്നാൽ വിളയും വായിച്ചില്ലെങ്കിൽ വളയും''. കുഞ്ഞുണ്ണി മാഷിൻെറ വരികളാണ്. വായനയുടെ ശക്തിയെ കുറിച്ച് കുറഞ്ഞ വാക്കുകളിൽ ഇതിലും സ്പഷ്ടമായി എങ്ങനെ പറയാനാണ്. ആശയ വികാസങ്ങളുടെ ഓരോ പടവുകളും കയറി അജ്ഞതയുടെ ഇരുട്ടകറ്റാൻ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങൾ. ഓരോ വർഷവും ഏപ്രിൽ 23ന് ലോക പുസ്തദിനം വന്നുചേരുമ്പോൾ ഇനിയും വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളിലേക്കും പുതിയ വായനാനുഭവങ്ങളിലേക്കും കടന്നുചെല്ലാനുള്ള പ്രേരണയാണത് സമ്മാനിക്കുന്നത്. ജനനവും മരണവും ഒരേ മാസത്തിലെ ഒരേ ദിനത്തിലാവുക; ആ ദിനം ലോകപുസ്തകദിനമാവുക, ഷേക്സ്പിയർ എന്ന എഴുത്തുകാരന് മാത്രമായുള്ള സവിശേഷതയാണിത്. എല്ലാ വർഷവും ഏപ്രിൽ 23 ലോക പുസ്തകദിനമായി ആചരിക്കുന്നു. പുസ്തക വായന നമ്മുടെ വളർച്ചയുടെ പടികളാണെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ പുസ്തക ദിനവും സമ്മാനിക്കുന്നത്. വായന ഒരു അനുഭവമാണ്, അനുഭൂതിയാണ്. കണ്ണും കാതും തുറന്നുവച്ചാല്‍ ഈ പ്രപഞ്ചത്തില്‍നിന്ന് നമുക്ക് പലതും വായിച്ചെടുക്കാം. പ്രകൃതിതന്നെ ഒരു തുറന്ന പാഠപുസ്തകമാണ്. പുസ്തകവായന മനുഷ്യ