കുട്ടികളുടെ വായന
വായിച്ചു വളരാം ദൈനംദിന ജീവിതത്തിലെ തിരക്കിനിടെ, മിക്കവരും മാറ്റിവെക്കുന്ന, ഒഴിവാക്കുന്ന ഒന്നായി മാറിയിരുന്നു പുസ്തകങ്ങളും വായനയും. എന്നാൽ കൊറോണക്കാലം സർവ്വ തിരക്കുകളിൽ നിന്നും മോചനം നൽകി വായനയ്ക്കായി സമയമൊരുക്കുകയിരിക്കുകയാണ്. വീടുകൾക്കുള്ളിലൊതുങ്ങിയപ്പോൾ മറഞ്ഞു പോയ വായന ശീലവും തിരികെയെത്തി. വായന പാമരനെ പണ്ഡിതനാക്കും, പണ്ഡിതനെ എളി യവനാക്കും. ദിവസവും പത്തു താളുകള്‍ വായിച്ചാല്‍ പത്തുവര്‍ഷം കൊണ്ട് ജ്ഞാനിയാകാം എന്നാണ് പറയുക. ഇന്ന്, പ്രത്യേകിച്ചും കൊറോണക്കാലത്ത് യുവാക്കൾക്കൊപ്പം തന്നെ, അല്ലെങ്കിൽ അവരേക്കാളേറെ വായനയെ ചേർത്തു പിടിക്കുകയാണ് കുട്ടികളും. വായനാശീലമുള്ളവർക്ക് വായിച്ചു വളരാനും വായനാശീലമില്ലാത്തവർക്ക് വായിച്ചു തുടങ്ങാനും അവസരമുണ്ടാകുന്നു. പുസ്തകങ്ങളില്ലാത്തവർക്ക് വിലയില്ലാതെ പുസ്തങ്ങൾ കൈമാറുന്ന പ്രസാധകരും എഴുത്തുകാരും വരെയുണ്ടെന്നതും വായനയ്ക്ക് വേദിയൊരുക്കുന്നു. കൂടാതെ ഇ-പുസ്തങ്ങളും സുലഭം. അറിയാനും പഠിക്കാനുമുള്ള ആഗ്രഹമാണ് വായനയിലൂടെ സാധ്യമാവുന്നത്. കൊറോണക്കാലത്തെ അവധിക്കാലത്ത് കുട്ടികൾക്കായി ഒരുപാട് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവരുടെ അഭിരുചികൾക്കനുസരിച്ച് വേദികൾ സൃഷ്ടിക്കുകയും ചെ